2014 ഏപ്രിൽ 20, ഞായറാഴ്‌ച

0
ചക്രക്കഥ


ഇന്നലെകളിലെ തന്‍റെ പ്രതാപത്തില്‍  നിന്ന്‍ ചില ഓര്‍മ്മകള്‍ ആ വയസ്സന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരികയാണ് ....

ഓര്‍മ്മകളോരോന്നായി പറഞ്ഞപ്പോള്‍ കണ്ണുകള്‍ വര്‍ഷങ്ങളേറെ  പിന്നിലോട്ട് പോയി  ക്യാമറപ്പോലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നു.

വെളുത്ത മുഖമുള്ള അയാളുടെ ശരീരം കരിങ്കല്‍പ്പോലെ കരുത്തുറ്റത്  ആ നാട്ടില്‍ അങ്ങനെയൊരാള്‍ അന്ന്‍  അയാള്‍ മാത്രം... "ആരെടാ എന്നെ തൊടാന്‍ ദൈര്യമുള്ളവന്‍"  ചേളാരി കാലി ചന്തയിലെ   കശപിശകളില്‍ ആ ശബ്ദമൊന്ന്‍ കേട്ടാല്‍ മൂരികള്‍പോലും  മിണ്ടില്ല.... ഉസ്മാനാജിയെ വെല്ലാന്‍ ആരുമില്ല...
പണത്തിന് പണം, കരുത്തിന് കരുത്ത്, തറവാടിന് തറവാട്.... 

1921-ലെ  ചരിത്രങ്ങളേറെ ഉസ്മാനാജിക്കറിയാം അതറിയാനാണ്  പോയതെങ്കിലും.... ഉസ്മാനാജി വാചാലനായത് തന്‍റെ പ്രതാപത്തെ ഓര്‍ത്ത്കൊണ്ടാണ്...

ഓര്‍മ്മകളിലൂടെ ഒരു ചെറുപ്പക്കാരനായി നടക്കുന്നിനിടയില്‍  ഇടക്കൊന്ന്‍ ശ്വാസം മുട്ടും... പിന്നെ അല്പം കഴിഞ്ഞേ സംസാരം തുടരൂ....

വാര്‍ദ്ധക്യത്തിലേക്ക് വസന്തങ്ങള്‍ പൊഴിഞ്ഞപ്പോളുണ്ടായ മൂന്ന്‍ സന്തതികള്‍, അത് സമ്മാനിച്ചവള്‍  നേരെത്തെ വിടചൊല്ലിയിരുന്നു...

എന്‍റെ കണ്ണില്‍ രണ്ട് ദൃശ്യങ്ങള്‍ മാറി മാറി വരുന്നു അത് വര്‍ഷത്തിലെയും വേനലിലെയും വയലിന്‍റെ ചിത്രങ്ങളാണ്. 
അതിനെക്കുറിച്ചോര്‍ത്ത് നില്‍ക്കുമ്പോയാണ് ബെല്ലടിച്ചത്.... ഞാന്‍ സ്കൂളിലല്ലട്ടോ... ഉസ്മാന്‍ ഹാജി താമസിക്കുന്ന വയോധിക മന്ദിരത്തില്‍ അവരുടെ ഉച്ചഭക്ഷണ സമയമാണ് അതിനാ ആ ബെല്ലടിച്ചത്.

വയോധിക മന്ദിരത്തിലെ വളണ്ടിയര്‍ വന്ന്‍ ഉസ്മാനാജിയിരിക്കുന്ന വീല്‍ ചെയര്‍ തള്ളി,മെസ്സിലേക്കാണ്...

ഞങ്ങളുടെ ഭക്ഷണവും ഇന്നീയി സ്നേഹ ഭവനത്തില്‍, ചർമ്മം ചുളിഞ്ഞവർക്കൊപ്പം....
ഭക്ഷണം കഴിച്ച്  കൈ കഴുകുംപോയും എന്‍റെ മനസ്സില്‍ ആ രണ്ടു ചിത്രങ്ങള്‍ മാറി മാറി വരുന്നു വര്‍ഷത്തിലെയും  വേനലിലെയും വയല്‍..... വര്‍ഷത്തതിലത് എത്ര പച്ചപ്പ്‌.... വേനലിലത് വരണ്ട് കിടക്കും...

ഞാനിന്ന്‍ ആ വര്‍ഷത്തിലാണ്  ചെറുപ്പമാവുന്ന വര്‍ഷത്തില്‍
വിധിബാക്കിവെച്ചെങ്കില്‍ സമ്പത്തും, ഭാര്യയും മക്കളുമുണ്ടാകും അതെ,  പച്ചപ്പിന്‍റെ  വര്‍ഷക്കാലം....
പക്ഷെ വര്‍ഷമുണ്ടെങ്കില്‍ വേനലും ഉണ്ടാകുമല്ലോ !.

ഈ ശരീരം, ഈ മുഖം അന്ന്‍ ഉസ്മാനാജിയെ പോലെ ചുളിഞ്ഞു പോകും.
പ്രതാപങ്ങള്‍ ഓര്‍മ്മമാത്രമായികൊണ്ട്... 
ഒരു പക്ഷെ ഈ വൃദ്ധ സദനത്തിൽ.... അല്ല ഈ സ്നേഹ ഭവനത്തിൽ
ഉസ്മാനാജിയുടെ വിദ്യാസമ്പന്നരായ മക്കൾ കൊണ്ടാക്കിയപോലെ....
ഒരു വീൽ ചെയറിൽ... ഞാനും നിങ്ങളും...

എനിക്കെന്തോ ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്താന്ന് വെച്ചാൽ ഫെയ്സ്ബുക്കിൽ ഞാൻ അപ്ലോഡ് ചെയ്ത ഒരുപാട് ഫോട്ടോസ്....വിവിധ ഭാവങ്ങളിൽ ഞാൻ തന്നെ...
ഞാൻ..... അതെ ഞാൻ, ഈ ഫ്രീക്കൻ...
എൻറെ ഈ ശരീരം ചുളിയുമോ ?.... ഞാനൊരു വയസ്സനാകുമോ .....?
പ്രകടനപരതയിലേക്ക് ഒളിച്ചോടിയ ഞാന്‍ മെല്ലെ സ്വയം  ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു....

വല്ലവന്നും നാം ദീര്‍ഘായുസ്സ്‌ നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ? ( Holy Quran  36 :68 )

ഇതിൽപരം  ഇനി ചിന്തിക്കാൻ  നമുക്കെന്തുവേണം ?.

Devamını oku...

2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

0
പുല്‍ക്കൊടികള്‍ പറയുന്നത്


ഒരൊഴിവ് കിട്ടിയപ്പോള്‍ തൊടിയിലേക്കിറങ്ങിയതാണ്....

പുതുമഴയില്‍ തളിര്‍ത്ത  പുല്‍നാമ്പുകള്‍, ഉഷ്ണവെയില്‍ ബാക്കിവെച്ച   പുല്‍ക്കൊടികള്‍  അതിലെ അഗ്രങ്ങളില്‍  തങ്ങിനില്‍ക്കുന്ന മഞ്ഞു കണങ്ങളില്‍ പതിയുന്ന സൂര്യ രശ്മികള്‍.... ഹാ.... എന്തൊരു അനുഭൂതിയാണവ എന്നകതാരില്‍ പെയ്യിക്കുന്നത് ...

പ്ലാവിന്‍ ചുവട്ടിലെ വീണുകിടക്കുന്ന ചക്കയില്‍ ചെറുപ്രാണികള്‍ മൂ..... എന്ന ശബ്ദത്തോടെ വട്ടമിടുന്നു, അണ്ണാന്‍ വന്ന്‍ അതിന്‍റെ കുഞ്ഞികൈകള്‍കൊണ്ട് ചുളയെടുത്ത്  ഓടുന്നു.... ആ പ്ലാവിന്‍റെ മുകളില്‍ അതിന്‍റെ കുഞ്ഞുണ്ടാകും അതിനായിരിക്കുമത്,കരുതലോടെ...

പ്രകൃതിയിലോക്കൊന്ന്‍ മിഴിതുറന്നാല്‍,കാത്കൊടുത്താല്‍   അത്   നമ്മെ കൂട്ടികൊണ്ട്പോകുന്നത്  നമ്മോടത്  കഥപറയുന്നത്  സര്‍വ്വജ്ഞന്‍റെ അനുഗ്രഹങ്ങളെക്കുറിച്ചാണ് .

നോക്കൂ  എത്ര മനോഹരം നമ്മുടെ ചുറ്റുപാട് , രുചിയുടെ,മണത്തിന്‍റെ,നിറങ്ങളുടെ കലവറയിത്.
രാത്രിയില്‍ വിരിയുന്ന മുറ്റത്തെ മുല്ലയിലെ മണവും കല്യാണ സൌഖന്തികത്ത്തിന്‍റെ മലരും വ്യത്യാസമുള്ളതല്ലെ.... ഈനാംമ്പഴത്തിന്‍റെ രുചിയും കര്‍മ്മൂസിന്‍റെ മധുരവും  എത്രയന്തരം...

സുഹ്രത്തുക്കളെ ആലോചിച്ചു നോക്കൂ എല്ലാ പൂക്കളും ഒരേ മലരാണെങ്കില്‍, പഴങ്ങലെല്ലാം ഒരേ രുചിയാണെങ്കില്‍, പക്ഷിമ്രഗാദികളുടെ കോലവും ശബ്ദവും ഒന്നാണെങ്കില്‍   നമുക്കതില്‍ കൌതുകം  കണ്ടെത്താനാകുമായിരുന്നില്ല. പക്ഷെ നാഥന്‍ നമുക്ക് തന്നിരിക്കുന്നു ഇക്കണ്ട കണ്‍കുളിര്‍മ്മകളെല്ലാം, മനനമാകുന്ന കവിതാത്ഭവ കേന്ദ്രത്തില്‍ ചിന്തിക്കാന്‍, ആലോചിച്ചു മനസ്സിലാക്കാന്‍....

നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Holy Quran 35:27-28  )


Devamını oku...

2014 ഏപ്രിൽ 5, ശനിയാഴ്‌ച

0
ചീത്തയാകാനല്ലേ പ്രയാസം ?




സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആ ഇടുങ്ങിയ വഴിയിലൂടെ അയാള്‍ വീട്ടിലേക്ക് നടക്കുകയാണ്. മഴയുടെ വരവറിയിച്ച് ദൂരെനിന്നെങ്ങോ ഇടിയുടെ ശബ്ദം,  അതിന് കൂട്ടെന്ന പോലെ  കരണ്ടും പോയി ,   സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞതോടെ കൂരാകൂരിരുട്ടില്‍ മിന്നലിന്‍റെ ഭയപ്പെടുത്തുന്ന വെട്ടം അയാള്‍ക്ക് വഴിക്കാട്ടി..... പെട്ടെന്നൊരു വിളി "എന്നെ ഒഴിവാക്കിയോ ?"..... ഒരു ഞെട്ടലോടെ അയാള്‍ പിന്നിട്ട വഴിയിലെ വിജനതയിലേക്ക് ഒന്ന്‍ നോക്കി,ആരുമില്ല....

 ആരോ തന്നെ പിന്തുടരുന്നുണ്ടോ ? എങ്കില്‍ എന്തിന് ?  ആരായിരിക്കും ആ അര്‍ദ്ധരാത്രിയില്‍ ? , ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അയാളുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നികൊണ്ടിരുന്നു.... വിറയ്ക്കുന്ന കാലുകള്‍ വെക്കുന്നിതിനിടയില്‍ വീണ്ടും ആ ശബ്ദം  കേള്‍ക്കുന്നു "എന്നെ മറന്നോ"... വീണ്ടും ചുറ്റും നോക്കി, അതാ അല്പം അകലെ നിന്ന്‍ ആരോ അയാളെ ലക്ഷ്യം വെച്ച് ഓടി വരുന്നു  "എന്നെ ഒഴിവാക്കല്ലേ,ഒഴിവാക്കല്ലേ" ഓടി വരുന്നയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ആ മുഖം തനിക്ക് എവിടെയോ പരിചയമുണ്ടോ ? പക്ഷെ കീറി പറിഞ്ഞ അയാളുടെ വസ്ത്രങ്ങളും ജഡപിടിച്ച  മുടിയും താടിയും കരിപുരണ്ട കവിളും മിന്നലിന്‍റെ വെളിച്ചത്തില്‍ അയാള്‍ കണ്ടു ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ആ പരിചിതനെ കണ്ട് അയാളുടെ നടത്തം ഓട്ടമായി മാറി..... ഓടുന്നതിനിടയില്‍ തന്നെ പിന്തുടരുന്നയാളെയൊന്ന്‍ നോക്കി അതാ ആ ഭ്രാന്തന്‍ അയാളുടെ അടുത്തെത്തിയിരിക്കുന്നു തിരിഞ്ഞ നോട്ടം മുന്നോട്ട് എടുത്തതും തനിക്കഭിമുഖമായി നില്‍ക്കുന്ന മതിലില്‍ ഇടിച്ച ആഘാതത്തില്‍ അബോധാവസ്ഥയിലായി വീഴുന്നു, കണ്ണുകളടക്കുന്നതിന് മുന്‍പ് ആ കരി പുരണ്ട മുഖം അയാള്‍ ഒന്നുകൂടി കണ്ടു അപ്പോയും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു "എന്നെ ഒഴിവാക്കിയോ".....

മഴത്തുള്ളികളാണ്  അബോധാവസ്ഥയില്‍ നിന്നും അയാളെ ഉണര്‍ത്തിയത്  സ്വബോധം തിരിച്ചു കിട്ടിയമാത്രയില്‍ അയാണെണീറ്റു. പുതുമണ്ണിന്‍റെ മണം അയാളുടെ മനസ്സിനെ തണുപ്പിച്ചു.... മൊബൈല്‍  ഫോണെടുത്ത്  സമയമൊന്ന്‍  നോക്കി  4:30 AM .

ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും ആ നേരം അയാളുണര്‍ന്നിരിക്കുന്നു എന്ന്‍ വെച്ചാല്‍ സുബ്ഹി നമസ്ക്കരിക്കുന്ന ഒരു ഭൂതം അയാളില്‍ ഇന്നലെകളിലെവിടെയോ കഴിഞ്ഞു പോയിട്ടുണ്ട്.

ചാറ്റല്‍ മഴ അയാളെ നനച്ചുകൊണ്ടിരുന്നു പെട്ടെന്നാണ് ഇന്നലെ  അയാളെ പിന്തുടരുന്ന ആ ഭ്രാന്തനെക്കുറിച്ചോര്‍മ്മ വന്നത്    "എന്നെ മറക്കല്ലേ, എന്നെ ഒഴിവാക്കല്ലേ" എന്ന്‍ വിളിച്ചുംകൊണ്ട്  തന്നിലേക്ക് ഓടിയെടുത്തയാള്‍  ആരായിരുന്നു ?.

മറ്റാരുമല്ല ഇന്നലെയില്‍ അയാള്‍ക്ക് കൂട്ടുണ്ടായിരുന്ന സല്‍ക്കര്‍മ്മങ്ങളാണ് അയാളെ പിന്തുടര്‍ന്നിരുന്നത് ആ സുഹ്രത്തിനെ അദ്ദേഹം ഒഴിവാക്കിയിരുന്നു.  ഇടക്കാലത്തെവിടെയോ വെച്ച് തിന്മയാകുന്ന ഒരു സുഹ്രത്തിനെ അയാള്‍ക്ക് ലഭിച്ചിരുന്നു പക്ഷെ തിന്മയാകുന്ന സുഹ്രത്ത് അയാള്‍ക്ക് സമ്മാനിച്ചത്  ഒരുപാട്  നഷ്ടങ്ങളെയായിരുന്നു തന്‍റെ സന്തുഷ്ട കുടുംബം, ആദര്‍ശ ബന്ധുക്കള്‍, അഞ്ച് നേരത്തെ നമസ്ക്കാരം, മറ്റു സല്‍ക്കര്‍മ്മങ്ങള്‍  അങ്ങനെ നിരവധി നഷ്ടങ്ങള്‍....

പള്ളിയില്‍ നിന്നും സുബ്ഹി ബാങ്ക് കൊടുക്കുന്നത് അയാള്‍ കേട്ടു "ഉറക്കിനെക്കാള്‍ ഉത്തമമായത്  നമസ്ക്കാരമാണ് ".............
വീട്ടിലേക്ക് നടക്കുന്നതിന് പകരം വഴിയൊ
ന്ന്‍ മാറ്റി പിടിച്ചു നേരെ പോയാല്‍ പള്ളിയിലേക്കാണ്,  ആ ദിശമാറ്റത്തില്‍ അയാള്‍ക്കൊന്ന്‍ ബോധ്യപ്പെട്ടു "ചീത്തയാകാനാ പ്രയാസം, നന്നാവാന്‍ എനിക്കെന്താണ്  പ്രയാസം ?".....

പള്ളിയിലെത്തിയതും മഴ കനത്തു.... അയാള്‍ പിന്നിട്ട വഴികളില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍ മുളച്ചു പൊന്തിയിരുന്നു...
നമസ്കാരം തുടങ്ങി, സൂറത്ത് ഹൂദിലെപതിനൊന്നാമത്തെ വചനം ഇമാം ഓതുന്നുണ്ടായിരുന്നു
"وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ " 
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു ഉല്‍ബോധനമാണത്‌. (Holy Quran 11:114).
Devamını oku...