ഓര്‍മ്മകളോരോന്നായി പറഞ്ഞപ്പോള്‍ കണ്ണുകള്‍ വര്‍ഷങ്ങളേറെ പിന്നിലോട്ട് പോയി ക്യാമറപ്പോലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നു.
വെളുത്ത മുഖമുള്ള അയാളുടെ ശരീരം കരിങ്കല്‍പ്പോലെ കരുത്തുറ്റത് ആ നാട്ടില്‍ അങ്ങനെയൊരാള്‍ അന്ന്‍ അയാള്‍ മാത്രം... "ആരെടാ എന്നെ തൊടാന്‍ ദൈര്യമുള്ളവന്‍" ചേളാരി കാലി ചന്തയിലെ കശപിശകളില്‍ ആ ശബ്ദമൊന്ന്‍ കേട്ടാല്‍ മൂരികള്‍പോലും മിണ്ടില്ല.... ഉസ്മാനാജിയെ വെല്ലാന്‍ ആരുമില്ല...
പണത്തിന് പണം, കരുത്തിന് കരുത്ത്, തറവാടിന് തറവാട്....
1921-ലെ ചരിത്രങ്ങളേറെ ഉസ്മാനാജിക്കറിയാം അതറിയാനാണ് പോയതെങ്കിലും.... ഉസ്മാനാജി വാചാലനായത് തന്‍റെ പ്രതാപത്തെ ഓര്‍ത്ത്കൊണ്ടാണ്...
ഓര്‍മ്മകളിലൂടെ ഒരു ചെറുപ്പക്കാരനായി നടക്കുന്നിനിടയില്‍ ഇടക്കൊന്ന്‍ ശ്വാസം മുട്ടും... പിന്നെ അല്പം കഴിഞ്ഞേ സംസാരം തുടരൂ....
വാര്‍ദ്ധക്യത്തിലേക്ക് വസന്തങ്ങള്‍ പൊഴിഞ്ഞപ്പോളുണ്ടായ മൂന്ന്‍ സന്തതികള്‍, അത് സമ്മാനിച്ചവള്‍ നേരെത്തെ വിടചൊല്ലിയിരുന്നു...
എന്‍റെ കണ്ണില്‍ രണ്ട് ദൃശ്യങ്ങള്‍ മാറി മാറി വരുന്നു അത് വര്‍ഷത്തിലെയും വേനലിലെയും വയലിന്‍റെ ചിത്രങ്ങളാണ്.
അതിനെക്കുറിച്ചോര്‍ത്ത് നില്‍ക്കുമ്പോയാണ് ബെല്ലടിച്ചത്.... ഞാന്‍ സ്കൂളിലല്ലട്ടോ... ഉസ്മാന്‍ ഹാജി താമസിക്കുന്ന വയോധിക മന്ദിരത്തില്‍ അവരുടെ ഉച്ചഭക്ഷണ സമയമാണ് അതിനാ ആ ബെല്ലടിച്ചത്.
വയോധിക മന്ദിരത്തിലെ വളണ്ടിയര്‍ വന്ന്‍ ഉസ്മാനാജിയിരിക്കുന്ന വീല്‍ ചെയര്‍ തള്ളി,മെസ്സിലേക്കാണ്...
ഞങ്ങളുടെ ഭക്ഷണവും ഇന്നീയി സ്നേഹ ഭവനത്തില്‍, ചർമ്മം ചുളിഞ്ഞവർക്കൊപ്പം....
ഭക്ഷണം കഴിച്ച് കൈ കഴുകുംപോയും എന്‍റെ മനസ്സില്‍ ആ രണ്ടു ചിത്രങ്ങള്‍ മാറി മാറി വരുന്നു വര്‍ഷത്തിലെയും വേനലിലെയും വയല്‍..... വര്‍ഷത്തതിലത് എത്ര പച്ചപ്പ്.... വേനലിലത് വരണ്ട് കിടക്കും...
ഞാനിന്ന്‍ ആ വര്‍ഷത്തിലാണ് ചെറുപ്പമാവുന്ന വര്‍ഷത്തില്‍
വിധിബാക്കിവെച്ചെങ്കില്‍ സമ്പത്തും, ഭാര്യയും മക്കളുമുണ്ടാകും അതെ, പച്ചപ്പിന്‍റെ വര്‍ഷക്കാലം....
പക്ഷെ വര്‍ഷമുണ്ടെങ്കില്‍ വേനലും ഉണ്ടാകുമല്ലോ !.
ഈ ശരീരം, ഈ മുഖം അന്ന്‍ ഉസ്മാനാജിയെ പോലെ ചുളിഞ്ഞു പോകും.
പ്രതാപങ്ങള്‍ ഓര്‍മ്മമാത്രമായികൊണ്ട്...
ഒരു പക്ഷെ ഈ വൃദ്ധ സദനത്തിൽ.... അല്ല ഈ സ്നേഹ ഭവനത്തിൽ
ഉസ്മാനാജിയുടെ വിദ്യാസമ്പന്നരായ മക്കൾ കൊണ്ടാക്കിയപോലെ....
ഒരു വീൽ ചെയറിൽ... ഞാനും നിങ്ങളും...
എനിക്കെന്തോ ഉൾകൊള്ളാൻ സാധിക്കുന്നില്ല എന്താന്ന് വെച്ചാൽ ഫെയ്സ്ബുക്കിൽ ഞാൻ അപ്ലോഡ് ചെയ്ത ഒരുപാട് ഫോട്ടോസ്....വിവിധ ഭാവങ്ങളിൽ ഞാൻ തന്നെ...
ഞാൻ..... അതെ ഞാൻ, ഈ ഫ്രീക്കൻ...
എൻറെ ഈ ശരീരം ചുളിയുമോ ?.... ഞാനൊരു വയസ്സനാകുമോ .....?
പ്രകടനപരതയിലേക്ക് ഒളിച്ചോടിയ ഞാന്‍ മെല്ലെ സ്വയം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു....
വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ? ( Holy Quran 36 :68 )
ഇതിൽപരം ഇനി ചിന്തിക്കാൻ നമുക്കെന്തുവേണം ?.


