2014 ഏപ്രിൽ 14, തിങ്കളാഴ്‌ച

0
പുല്‍ക്കൊടികള്‍ പറയുന്നത്


ഒരൊഴിവ് കിട്ടിയപ്പോള്‍ തൊടിയിലേക്കിറങ്ങിയതാണ്....

പുതുമഴയില്‍ തളിര്‍ത്ത  പുല്‍നാമ്പുകള്‍, ഉഷ്ണവെയില്‍ ബാക്കിവെച്ച   പുല്‍ക്കൊടികള്‍  അതിലെ അഗ്രങ്ങളില്‍  തങ്ങിനില്‍ക്കുന്ന മഞ്ഞു കണങ്ങളില്‍ പതിയുന്ന സൂര്യ രശ്മികള്‍.... ഹാ.... എന്തൊരു അനുഭൂതിയാണവ എന്നകതാരില്‍ പെയ്യിക്കുന്നത് ...

പ്ലാവിന്‍ ചുവട്ടിലെ വീണുകിടക്കുന്ന ചക്കയില്‍ ചെറുപ്രാണികള്‍ മൂ..... എന്ന ശബ്ദത്തോടെ വട്ടമിടുന്നു, അണ്ണാന്‍ വന്ന്‍ അതിന്‍റെ കുഞ്ഞികൈകള്‍കൊണ്ട് ചുളയെടുത്ത്  ഓടുന്നു.... ആ പ്ലാവിന്‍റെ മുകളില്‍ അതിന്‍റെ കുഞ്ഞുണ്ടാകും അതിനായിരിക്കുമത്,കരുതലോടെ...

പ്രകൃതിയിലോക്കൊന്ന്‍ മിഴിതുറന്നാല്‍,കാത്കൊടുത്താല്‍   അത്   നമ്മെ കൂട്ടികൊണ്ട്പോകുന്നത്  നമ്മോടത്  കഥപറയുന്നത്  സര്‍വ്വജ്ഞന്‍റെ അനുഗ്രഹങ്ങളെക്കുറിച്ചാണ് .

നോക്കൂ  എത്ര മനോഹരം നമ്മുടെ ചുറ്റുപാട് , രുചിയുടെ,മണത്തിന്‍റെ,നിറങ്ങളുടെ കലവറയിത്.
രാത്രിയില്‍ വിരിയുന്ന മുറ്റത്തെ മുല്ലയിലെ മണവും കല്യാണ സൌഖന്തികത്ത്തിന്‍റെ മലരും വ്യത്യാസമുള്ളതല്ലെ.... ഈനാംമ്പഴത്തിന്‍റെ രുചിയും കര്‍മ്മൂസിന്‍റെ മധുരവും  എത്രയന്തരം...

സുഹ്രത്തുക്കളെ ആലോചിച്ചു നോക്കൂ എല്ലാ പൂക്കളും ഒരേ മലരാണെങ്കില്‍, പഴങ്ങലെല്ലാം ഒരേ രുചിയാണെങ്കില്‍, പക്ഷിമ്രഗാദികളുടെ കോലവും ശബ്ദവും ഒന്നാണെങ്കില്‍   നമുക്കതില്‍ കൌതുകം  കണ്ടെത്താനാകുമായിരുന്നില്ല. പക്ഷെ നാഥന്‍ നമുക്ക് തന്നിരിക്കുന്നു ഇക്കണ്ട കണ്‍കുളിര്‍മ്മകളെല്ലാം, മനനമാകുന്ന കവിതാത്ഭവ കേന്ദ്രത്തില്‍ ചിന്തിക്കാന്‍, ആലോചിച്ചു മനസ്സിലാക്കാന്‍....

നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
(Holy Quran 35:27-28  )


0 അഭിപ്രായ(ങ്ങള്‍):